: 'വെല്ലുവിളികൾ തിരഞ്ഞെടുക്കൂ' എന്ന സന്ദേശമുയർത്തി ഈ വർഷത്തെ വനിതാ ദിനം ആഘോഷിക്കുമ്പോൾ രാഷ്ട്രപതി രാംനാഥ് കൊവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവര്‍ക്ക് പുറമേ നിരവധി ദേശീയ നേതാക്കളും വിവിധ രംഗത്തെ പ്രശസ്തരും ആശംസകളുമായി രംഗത്തെത്തി
സ്വകാര്യസ്വത്തിൻ്റെ ഉടമാവകാശം കയ്യാളാനുള്ള അനന്തരാവകാശികള പ്രസവിച്ചു വളർത്തുകയെന്നതിലേക്ക് മാത്രമായി സ്ത്രീയുടെ ധർമ്മം സീമിതപ്പെടുത്തി നിർത്തുകയാണ് മുതലാളിത്തംവരെയുള്ള ചരിത്രത്തിലെ എല്ലാ സ്വത്തുടമസ്ഥതാവ്യവസ്ഥകളും ചെയ്തുകൊണ്ടിരുന്നത്. അതെ, സാമൂഹ്യ പ്രക്രിയയിലുടനീളം സ്ത്രീയുടെ പങ്ക് രണ്ടാംകിടയിലുള്ളത് മാത്രമാണെന്ന് ഉറപ്പിക്കുന്ന സ്ഥാപനപരമായൊരു ചട്ടക്കൂടായി ഭരണകൂടത്തെയും കുടുംബത്തെയും സംവിധാനം ചെയത് ശാശ്വതീകരിച്ചെടുക്കുകയാണ് ബൂർഷ്വാസി ചെയ്തതെന്നാണ് മാർക്സിസ്റ്റ് പഠനങ്ങൾ വിശദീകരിക്കുന്നത്